അലന്‍സിയര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണി, ആര്‍ ബിന്ദു, സജി ചെറിയാന്‍, വി ശിവന്‍കുട്ടി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അലന്‍സിയറുടെ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു
കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെ അലസന്മാരും മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു. നമ്മള്‍ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്? പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനപിന്തുണയ്‌ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്‌പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്
'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു
തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.
പി സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.
ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ദയാ പാസ്‌കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ദയ പറഞ്ഞു
ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു
കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്
'നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിലും പങ്കെടുക്കും. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസുകാരനായിതന്നെ തുടരും. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്
കെ വി തോമസ് തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം സഹകരിക്കുമെന്നുമാണ് ഉമ തോമസ് ആദ്യം പറഞ്ഞിരുന്നത്. മുന്‍ എം എല്‍ എ പി ടി തോമസുമായി അടുത്ത ബന്ധമുള്ളയാളാണ് കെ വി തോമസെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ഉമ തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ വി തോമസിന് ഏത് മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തിക്കാമെന്നും വ്യക്തിയല്ല രാഷ്ട്രീയത്തിനാണ് പ്രധാന്യമെന്നും ഉമ തോമസ് ഇന്ന് മധ്യമങ്ങളോട് പറഞ്ഞു.
ളോഹയിട്ടവര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും സ്വീകരിച്ചതോടെ ഈ മുന്നണികളുടെ വോട്ട് ആര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കുന്നില്ല. ട്വന്‍റി ട്വന്‍റിയുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഒരുമിച്ച് നിര്‍ത്താന്‍
മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത് - കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു
ഞങ്ങള്‍ ഒരു മണിക്കൂര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയ വാക്കുകളുപയോഗിച്ച് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊതുവായി മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു.
നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണ് താനെന്ന് മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ്. ഇരക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇരക്ക് വേണ്ടി പി ടി തോമസ് തുടങ്ങിവെച്ച സമരം താന്‍ തുടരുമെന്നും
പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻ കോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യാമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ, കൊച്ചുറാണി ജോസഫ്,
നടിയെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസ് നടത്തിയ ഇടപെടല്‍ വളരെ നിര്‍ണായകമായിരുന്നുവെന്ന് അതിജീവിത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേസിന് വഴിത്തിരിവുണ്ടായതും തനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതും പി ടി തോമസാണ്. തനിക്ക് അക്രമം നേരിട്ടതറിഞ്ഞ്
അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും
പിടി യുടെ ഓർമകൾ അസ്തമിച്ചു കൂടാ. നിലപാടുകൾ എരിഞ്ഞടങ്ങിക്കൂടാ. അത് കേരളത്തിൽ വീണ്ടും തെളിഞ്ഞു നിൽക്കണം. പിടിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് അഗ്നി പകരാൻ ഉമ ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം
ഓരോ കാര്യത്തിലും സ്വന്തം നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പല പ്രതിഷേധങ്ങളും പി ടി തോമസിന് നേരിടേണ്ടിവന്നിട്ടുണ്ട്. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ പറഞ്ഞു. പി ടി തോമസിനെതിരെ വന്നത് വെറും നാലഞ്ച് അച്ഛന്മാര്‍ മാത്രമാണ്.